മഴ പെയ്തൊഴിഞ്ഞു നിന്ന ഹൈടെരബാദിലെ സുന്ദരമായ ഒരു സന്ധ്യ . ഞാൻ അന്നൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് . . അടച്ചിട്ട എ സി റൂമുകളും , പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത ജോലിതിരക്കുകളും ശീലമായിരുന്ന കാലം . ഒരു പകലിന്റെ യുദ്ധം കഴിഞ്ഞു വീടിലെത്തുവാനായി ഞാനൊരു ഷെയർ ഓട്ടോയിൽ കയറി .
വളരെ തിരക്കേറിയ ഒരു നഗരമാണ് ഹൈദരാബാദ് . പലപ്പോഴും സാദാരണ കാരുടെ ആശ്രയമാണ് ഷെയർ ഓട്ടോകൾ . അധികം താമസിക്കാതെ തന്നെ എന്റെ ഓട്ടോയിൽ 2 പേർ കൂടെ കയറി . വളരെ സുമുഖനായ ഒരു ചെറുപ്പകാരനും ഒരു പ്രായമായ സ്ത്രീയും . അവർ കുളിച്ചിട്ടു തന്നെ വർഷങ്ങളായി എന്നു തോന്നിപോകും . ഷെയർ ഓട്ടോകളിൽ ഇതൊരു പുത്തരിയല്ല . ഒന്നും മിണ്ടാതെ പാതി മൂക്കുമടച്ചു ഞങ്ങൾ യാത്ര തുടങ്ങി .
പാതി മനസ് ഇപ്പോഴും ഓഫീസിൽ തന്നെ. ഷെയർ ഓട്ടോകളിലെ പതിവാണ് തെലുഗ് പാട്ടുകൾ . സത്യം പറഞ്ഞാൽ അതു കേൾക്കുമ്പോൾ ജാസി ഗിഫ്റ്റിനെ ഓർമ വരും. ആ പാട്ടുകളിൽ മുഴുകി വഴിവിളക്കുകളുടെ സൌന്ദര്യങ്ങൾ ആസ്വദിച്ചു ഞങ്ങൾ കുറെ ദൂരം പിന്നിട്ടു.
ഒരു 2 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു . ഓട്ടോ പതിയ നിറുത്തി .പ്രായമുള്ള സ്ത്രീയ്ക്ക് ഇറങ്ങേണം . കയ്യിലുള്ള സഞ്ചിയുമായി അവർ പുറത്തിറങ്ങി .
ഓട്ടോ ഡ്രൈവർ : " ദസ് രുപയാ "
അവർ 6 രൂപയാണ് പ്രതീക്ഷി ച്ചത് എന്ന് തോന്നുന്നു..
കയ്യിലുള്ളത് 5 ഇന്റെ മുഷിഞ്ഞ നോട്ടും ഒരു 1 രൂപയുമാണ് .
ശരിക്കും പറഞ്ഞാൽ 6 രൂപയാണ് . എന്നാൽ ഞങ്ങൾ ഐ ടി കാർക്ക് 4 രൂപയ്ക്ക് വിലയില്ലല്ലോ . പറഞ്ഞു ജയിക്കാനുള്ള പ്രായമല്ല അവരുടേത് . കയ്യിലുള്ള സഞ്ചിയിൽ നിന്നും അവർ നുള്ളിപെറുക്കുവാൻ തുടങ്ങി. താമസിക്കുന്നതിലുള്ള രോഷം ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു . അവരുടെ കയ്യിൽ 3 രൂപയേ കണ്ടോള്ളൂ . കലിപൂണ്ട ഡ്രൈവർ അവരോടു തട്ടികയറുവാൻ തുടങ്ങി.
ഇടപെടണമെന്ന് മനസു പറഞ്ഞെങ്കിലും ഞാൻ എന്റെ ലോകത്തിൽ സന്തുഷടനായിരുന്നു .
വെറുതെ എന്തിനാണ് !
അവരുടെ പ്രശ്നമല്ലേ !
പൈസ ഇല്ലെങ്കിൽ വീട്ടിലിരുന്നാൽ പോരെ !
ഞാൻ എന്റെ പുതിയ android ഫോണിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
പെട്ടെന്ന് എന്റെ കൂടെ ഉണ്ടായിരുന്ന പയ്യൻ ഓട്ടോയിൽ നിന്നിറങ്ങി .
ആരും ഒന്നും മിണ്ടിയില്ല. നിശബ്ദമായ കുറച്ചു നിമിഷങ്ങൾ .. അവനൊരു ഊമയായിരുന്നു .
അവൻറെ കണ്ണിലെ ദേഷ്യവും ആങ്ങ്യങ്ങളിലെ വേഗതയും !
ഡ്രൈവർക്ക് കാര്യം മനസിലായി .
ആ 3 രൂപയും തിരികെ കൊടുത്തു ഞാനും ഓട്ടോ ഡ്രൈവറും യാത്ര തുടർന്നപ്പോൾ റിയർ മിററിൽ അയാൾ ആ സ്ത്രീയെ കൈ പിടിച്ചു റോഡ് മുറിക്കുവാൻ സഹായിക്കുന്നത് ഞാൻ നോക്കിയിരുന്നു.
No comments:
Post a Comment