വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് . അവൾ സ്വയം വിശ്വസിപ്പിച്ചു . വിവാഹത്തിൻറെ കോലാഹലങ്ങൾ കേട്ടടങ്ങിയിട്ട് ഇപ്പോൾ 6 - 7 മാസത്തോളം ആയിരിക്കുന്നു . എന്തുകൊണ്ടെന്നറിയില്ല അയാളുമായി ജീവിക്കുന്ന ഓരോ നിമിഷവും വീർപ്പുമുട്ടലുകളാണ് . അത് എൻറെ കുഴപ്പമാണ് . എനിക്കയാളെ സ്നേഹിക്കാൻ കഴിയുന്നില്ല . എന്റെ സങ്കല്പ്പങ്ങളിലെ ഒരു ഭർത്താവല്ല ഡെന്നിസ് . ഒരുപാട് ഉത്തരവാദിത്തങ്ങളും പ്രാരാബ്ധങ്ങളും ഉള്ള ഒരു സാധാരണകാരൻ . ഒരു നല്ല മനസ്സിൻറെ ഉടമയാണ് അദ്ദേഹം . എൻറെ പഴയ പ്രണയവും അറിഞ്ഞുവച്ചു തന്നെ എന്നെ സ്വീകരികാൻ തയാറായി . പൂർണമായി സ്നേഹിക്കുന്നവരെയും തൊടില്ല എന്നും .
ഞാൻ കരുതി എല്ലാം ശരിയാകും എന്ന് . ഇന്നല്ലെങ്കിൽ നാളെ ഞാൻ സ്നേഹിച്ചുതുടങ്ങും എന്നും . ദിവസങ്ങൾ മാസങ്ങളായി . തിരക്കിട്ട ജീവിതങ്ങൾക്കിടയിൽ ഞങ്ങൾ സംസരിക്കാതായി . പിന്നെഒരിക്കൽ ഒരു സംശയം ഒരിക്കലും സാധിചിലെങ്കിലോ . എന്റെ ജീവിതത്തെ പറ്റി എനിക്ക് ഒരിക്കലും ആവലാദി ഇല്ല . ഒരുപാട് പ്രതീക്ഷകളുമായി ജീവിതത്തിലേയ്ക്ക് വന്നയാളാണ് ഡെന്നിസ് . ഞാൻ അയാളുടെ ജീവിതവും നശിപിക്കുകയല്ലേ എന്നോരുതോന്നാൽ . ഇപ്പോൾ ഒരു സമാധാനം . തിരികെ എന്റെ വീട്ടിലേയ്ക്ക് ഞാൻ വന്നു. ഇവിടെ എനിക്ക് എന്നോടു തന്നെ നീതിപുലർത്താമല്ലോ .
ഫോണിൽ ഒരു SMS .
" അഡ്വാൻസ് പിറന്നാളാശംസകൾ "
അവൾ സ്വയം ചിരിച്ചു . അതെ ഒക്ടോബർ 25 . നാളെ . ഓർത്തിരിക്കാനോ ഓർമ്മപ്പെടുത്താണോ ആഘോഷിക്കണോ ആരുമില്ലാത്ത ആദ്യത്തെ പിറന്നാൾ . അവൾ ഫോണ്‍ തിരികെവെച്ചു ഉറക്കം വരുംമെന്ന് പ്രതീക്ഷിച്ചു കണ്ണടച്ചു .
ഉറക്കം കണ്ണുകളെ തൊട്ടതെയുള്ളു . പെട്ടെന്നൊരു ഫോണ്‍ കോൾ .
" ഹലോ , മീരയല്ലേ ? "
" ഡെന്നിസിനു ഒരു അക്സിടെനറ്റ് .."
മനസ്സിൽ ഒരു മിന്നൽ . ഫോണ്‍ ശബ്ദം തുടർന്നു
" ഹലോ , പേടിക്കാനൊന്നുമില്ല .. Sacred hearts ഹോസ്പിറ്റലിലാണ് . "
ഫോണ്‍ ശബ്ദം നിലച്ചു . എന്തുപറ്റിയെന്നൊ ആരാണ് എന്നോ ചോദിച്ചില്ല . മനസ്സിൽ പെട്ടെന്നൊരു വിങ്ങൽ . എന്തോ നഷ്ടപെടുന്നപോലെ . ആരെയും വിളിക്കാനോ ചോദിക്കാനോ ഉള്ള ധൈര്യം വന്നില്ല . അവൾ തനിയെ വണ്ടിയുമെടുത്ത് ആശുപത്രിയിലേയ്ക്ക് ചെന്നു .
ഉള്ളിലെ കുറ്റബോധം അവളുടെ കാലുകളെ തളർത്തുന്നതായി അവൾക്കു തോന്നി .
" എന്തിനാണ് ഇപ്പോൾ വന്നത് .
നിന്റെ ആരുമല്ല അയാൾ എന്നല്ലേ നീ മനസിനെ പറഞ്ഞു പഠിപ്പിച്ചത് ? "
അവൾ തോറ്റുപോയോ എന്നൊരു തോന്നൽ . ഐ സി യുവിൽ ഡെന്നിസിന്റെ സുഹൃത്തുക്കൾ .
" പേടിക്കാനൊന്നുമില്ല Internal injury ഉണ്ടോ എന്ന് ഡോക്ടർ പരിശോദിക്കുകയാണ് . "
കണ്ണാടി ചില്ലിൽ കൂടി അവൾ അയാളെ നോക്കി . കവിൾത്തടങ്ങൾ നനയുന്നത് അവളറിഞ്ഞു . മനസ് കടലുപോലിരംബിയ കുറച്ചു നിമിഷങ്ങൾ .ഡെന്നിസിനെ എനിക്കിത്ര ഇഷ്ടമാണോ . അവൾ സ്വയമറിയാതെ നോക്കിനിന്നു .
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തുവന്നു
" പേടിക്കാനൊന്നുമില്ല ഹി ഈസ് ഓൾ റൈറ്റ് "
അവൾ അകത്തേയ്ക്ക് ചെന്നു . മനസ്സിൽ സമാധാനവും സന്തോഷവും കലർന്ന വികാരം. കയ്യിലും കാലിലും കെട്ടുകളുമായി അയാളവളെ നോക്കി ചിരിച്ചു .
ആ ചിരിക്ക് എന്തെന്നില്ലാത്ത ഒരു ഭംഗി ... അവൾ മനസിലോർത്തു .
ഡെന്നിസ് അയാളുടെ ബാഗിന് നേരെ വിരൽ ചൂണ്ടി . ബാഗിനുള്ളിൽ ഒരു ചെറിയ പെട്ടി . കുതിർന്ന ഒരു കുറിപ്പും .
" സ്നേഹിച്ചിട്ടില്ല ഇന്നെവരയും ..
സ്നേഹിക്കാനും അറിയില്ല ....
എങ്കിലും എനിക്ക് തോന്നുന്നു ..
ഞാൻ മീരയെ സ്നേഹിച്ചു തുടങ്ങുന്നുയെന്ന്
Happy Birthday .. "
അവൾക്കു സ്വയം തടഞ്ഞു നിറുത്തുവാനായില്ല . അവളോടിചെന്നു അയാളുടെ നെഞ്ചിലേയ്ക്ക് തലചായ്ച്ചിരിന്നു , അന്നാദ്യമായി .
അവളുടെ കണ്ണുനീർ അയാളുടെ വേദനകൾ കുറയ്ക്കുന്നതുപോലെ തോന്നി.
ആ മുറിയുടെ നിശബ്ദതയിൽ അവൾ വളരെ പതുക്കെ പറഞ്ഞു
" ഞാനും .. "