Tuesday, October 29, 2013

പുതിയ ആകാശവും പുതിയ ഭൂമിയും




                           വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് . അവൾ  സ്വയം വിശ്വസിപ്പിച്ചു . വിവാഹത്തിൻറെ  കോലാഹലങ്ങൾ കേട്ടടങ്ങിയിട്ട്  ഇപ്പോൾ 6  - 7  മാസത്തോളം ആയിരിക്കുന്നു . എന്തുകൊണ്ടെന്നറിയില്ല  അയാളുമായി  ജീവിക്കുന്ന ഓരോ നിമിഷവും വീർപ്പുമുട്ടലുകളാണ് .    അത് എൻറെ കുഴപ്പമാണ് . എനിക്കയാളെ സ്നേഹിക്കാൻ കഴിയുന്നില്ല  . എന്റെ സങ്കല്പ്പങ്ങളിലെ ഒരു ഭർത്താവല്ല ഡെന്നിസ് . ഒരുപാട് ഉത്തരവാദിത്തങ്ങളും പ്രാരാബ്ധങ്ങളും ഉള്ള ഒരു സാധാരണകാരൻ .  ഒരു  നല്ല മനസ്സിൻറെ ഉടമയാണ് അദ്ദേഹം .  എൻറെ  പഴയ പ്രണയവും   അറിഞ്ഞുവച്ചു തന്നെ എന്നെ സ്വീകരികാൻ തയാറായി . പൂർണമായി  സ്നേഹിക്കുന്നവരെയും  തൊടില്ല  എന്നും .
                                               ഞാൻ കരുതി  എല്ലാം ശരിയാകും എന്ന്  .  ഇന്നല്ലെങ്കിൽ നാളെ  ഞാൻ സ്നേഹിച്ചുതുടങ്ങും എന്നും  .  ദിവസങ്ങൾ  മാസങ്ങളായി . തിരക്കിട്ട ജീവിതങ്ങൾക്കിടയിൽ  ഞങ്ങൾ സംസരിക്കാതായി  .  പിന്നെഒരിക്കൽ  ഒരു  സംശയം  ഒരിക്കലും  സാധിചിലെങ്കിലോ .    എന്റെ ജീവിതത്തെ പറ്റി എനിക്ക് ഒരിക്കലും ആവലാദി ഇല്ല .  ഒരുപാട് പ്രതീക്ഷകളുമായി ജീവിതത്തിലേയ്ക്ക് വന്നയാളാണ് ഡെന്നിസ് .  ഞാൻ  അയാളുടെ ജീവിതവും നശിപിക്കുകയല്ലേ എന്നോരുതോന്നാൽ  .    ഇപ്പോൾ ഒരു സമാധാനം  . തിരികെ എന്റെ വീട്ടിലേയ്ക്ക്  ഞാൻ വന്നു.   ഇവിടെ  എനിക്ക് എന്നോടു തന്നെ  നീതിപുലർത്താമല്ലോ  .
                                ഫോണിൽ  ഒരു  SMS .
                             " അഡ്വാൻസ്‌  പിറന്നാളാശംസകൾ "
                     അവൾ സ്വയം ചിരിച്ചു . അതെ  ഒക്ടോബർ 25 . നാളെ   .  ഓർത്തിരിക്കാനോ  ഓർമ്മപ്പെടുത്താണോ  ആഘോഷിക്കണോ  ആരുമില്ലാത്ത ആദ്യത്തെ പിറന്നാൾ .  അവൾ  ഫോണ്‍ തിരികെവെച്ചു   ഉറക്കം  വരുംമെന്ന് പ്രതീക്ഷിച്ചു   കണ്ണടച്ചു .
                          ഉറക്കം കണ്ണുകളെ   തൊട്ടതെയുള്ളു   . പെട്ടെന്നൊരു ഫോണ്‍ കോൾ  .
                         " ഹലോ , മീരയല്ലേ  ? "
                         " ഡെന്നിസിനു  ഒരു അക്സിടെനറ്റ്  .."
                       മനസ്സിൽ ഒരു മിന്നൽ  .  ഫോണ്‍ ശബ്ദം തുടർന്നു
                         " ഹലോ , പേടിക്കാനൊന്നുമില്ല  ..  Sacred hearts  ഹോസ്പിറ്റലിലാണ്  . "
                         ഫോണ്‍ ശബ്ദം  നിലച്ചു  . എന്തുപറ്റിയെന്നൊ   ആരാണ് എന്നോ ചോദിച്ചില്ല   . മനസ്സിൽ  പെട്ടെന്നൊരു വിങ്ങൽ  .  എന്തോ നഷ്ടപെടുന്നപോലെ  .   ആരെയും  വിളിക്കാനോ  ചോദിക്കാനോ ഉള്ള   ധൈര്യം വന്നില്ല  .  അവൾ  തനിയെ   വണ്ടിയുമെടുത്ത്  ആശുപത്രിയിലേയ്ക്ക്  ചെന്നു .  
                          ഉള്ളിലെ കുറ്റബോധം അവളുടെ കാലുകളെ തളർത്തുന്നതായി അവൾക്കു തോന്നി .
      "    എന്തിനാണ് ഇപ്പോൾ വന്നത്  .
           നിന്റെ ആരുമല്ല അയാൾ എന്നല്ലേ നീ മനസിനെ പറഞ്ഞു പഠിപ്പിച്ചത്  ? "
           
                     അവൾ തോറ്റുപോയോ എന്നൊരു തോന്നൽ  .   ഐ സി യുവിൽ   ഡെന്നിസിന്റെ   സുഹൃത്തുക്കൾ .
                      " പേടിക്കാനൊന്നുമില്ല   Internal injury  ഉണ്ടോ എന്ന് ഡോക്ടർ  പരിശോദിക്കുകയാണ് .  "
                    കണ്ണാടി  ചില്ലിൽ കൂടി അവൾ അയാളെ നോക്കി  . കവിൾത്തടങ്ങൾ  നനയുന്നത് അവളറിഞ്ഞു  .   മനസ്‌ കടലുപോലിരംബിയ കുറച്ചു നിമിഷങ്ങൾ  .ഡെന്നിസിനെ എനിക്കിത്ര ഇഷ്ടമാണോ  . അവൾ സ്വയമറിയാതെ നോക്കിനിന്നു .
                       കുറച്ചു  സമയം കഴിഞ്ഞപ്പോൾ   ഡോക്ടർ പുറത്തുവന്നു
                 
                              " പേടിക്കാനൊന്നുമില്ല  ഹി ഈസ്‌ ഓൾ റൈറ്റ്  "
                   
                     അവൾ  അകത്തേയ്ക്ക് ചെന്നു  . മനസ്സിൽ സമാധാനവും   സന്തോഷവും കലർന്ന വികാരം.  കയ്യിലും കാലിലും  കെട്ടുകളുമായി  അയാളവളെ നോക്കി ചിരിച്ചു .
ആ ചിരിക്ക് എന്തെന്നില്ലാത്ത ഒരു ഭംഗി ... അവൾ മനസിലോർത്തു   .
                               ഡെന്നിസ്   അയാളുടെ  ബാഗിന്  നേരെ  വിരൽ ചൂണ്ടി  .  ബാഗിനുള്ളിൽ ഒരു ചെറിയ പെട്ടി   .  കുതിർന്ന ഒരു കുറിപ്പും    .

           " സ്നേഹിച്ചിട്ടില്ല  ഇന്നെവരയും  ..
             സ്നേഹിക്കാനും  അറിയില്ല  ....
            എങ്കിലും  എനിക്ക് തോന്നുന്നു  ..
            ഞാൻ മീരയെ സ്നേഹിച്ചു തുടങ്ങുന്നുയെന്ന്
            Happy Birthday   ..  "

               അവൾക്കു സ്വയം തടഞ്ഞു നിറുത്തുവാനായില്ല  .  അവളോടിചെന്നു അയാളുടെ നെഞ്ചിലേയ്ക്ക് തലചായ്ച്ചിരിന്നു ,  അന്നാദ്യമായി   .
            അവളുടെ കണ്ണുനീർ  അയാളുടെ വേദനകൾ കുറയ്ക്കുന്നതുപോലെ തോന്നി.
ആ മുറിയുടെ നിശബ്ദതയിൽ   അവൾ വളരെ പതുക്കെ പറഞ്ഞു
             " ഞാനും ..  "

                                    

ജെലെബി (Jalebi )






വെജ് ...  നോണ്‍ വെജ്  ...
        ഉറക്കെ ചോദിച്ചുകൊണ്ട്  ഒരു കയ്യിൽ  വെജെറ്റബിൾ  ബിരിയാണിയും  മറ്റേതിൽ ചിക്കൻ ബിരിയാണിയും ആയി   ഞങ്ങൾ  റെയിൽവേ   സ്റ്റേഷനിൽ   അന്നു നടന്നു .  ഒരു  NGO യുടെ  ഭാഗമായി  കുറച്ചു പാവങ്ങൾക്ക്  ഭക്ഷണം കൊടുക്കുക പതിവായിരുന്നു. പതിവായി  വരാറുള്ളതിനാൽ പരിചിതമായ മുഖങ്ങൾ മാത്രം .  അതിനാൽ തന്നെ  ബിരിയാണികളുടെ എണ്ണവും കിറുകൃത്യം . പതിവാൾകാർക്കൊകെ  കൊടുത്തതിനു ശേഷവും ഒരു ചിക്കെൻ ബിരിയാണി ബാക്കിവന്നു .  അകലെ  റെയിൽവേ സ്റ്റേന്റെ പുറകിലായി ഒരു പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത്  ഞാൻ കണ്ടു .  ആ പൊതിയും കയ്യിലെടുത്ത്  ഞാൻ അവർക്ക് നേരെ നടന്നു .

                 മുഷിഞ്ഞ ഒരു സാരി ആണ്  അവർക്കുള്ളത്  .  മൂടികെട്ടിയ മുഖം  .  ചുണ്ടുകൾ വരണ്ടിരിക്കുന്നു  .  എന്നെ കണ്ടതും ഒരു വല്ലാത്ത ഭയം അവരുടെ മുഖത്തു  ഞാൻ കണ്ടു  .  ഞാൻ   കയ്യിലുണ്ടായിരുന്ന  ബിരിയാണി  അവർക്ക് നൽകി . ആ മുഖമൊന്നു തെളിഞ്ഞു  .  അവരതു വാങ്ങി തുറന്നു നോക്കി .

                                  " വെള്ളം .. മോനെ കുറച്ചു വെള്ളം കിട്ടുമോ  ?"
                അടുത്തുള്ള കടയിൽനിന്നും ഒരു കുപ്പി വെള്ളം വാങ്ങി അവർക്ക്  നൽകി . .

                 " ഞാൻ  ഇതൊന്നും കഴിക്കുക  പതിവില്ല  "  .കഴിക്കുന്നതിനിടയിൽ  അവർ പറഞ്ഞു 
                                " അതെന്താ അമ്മേ  ? "
                                " വീട്ടിൽ പച്ചകറികൾ  മാത്രമേ പതിവുള്ളു  "
                                " അയ്യോ  .. എങ്കിൽ  ഞാൻ  .. "
                               " വേണ്ട  ..  ഇവിടെ എത്തിപ്പെട്ടത്തിൽ  പിന്നെ  ഞാൻ അതും പഠിച്ചു .  എല്ലാം ഭക്ഷണം തന്നെ . വിശപ്പു മാറേണ്ടേ  "
     
                                "  അമ്മയുടെ  വീടെവിടെയാണ്  ? "
                         ഒന്നും  മിണ്ടിയില്ല  .  കുറെ നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു 
                               " കൊട്ടാരകര  "
                               " വീട്ടിൽ ആരുമില്ലേ ? "
                               " എല്ലാരുമുണ്ട്  "
                               " പിന്നെ  എങ്ങനെ ഇവിടെയെത്തി ? "
                               " ഞാനും  എന്റെ മൂത്തമകനും  കൂടെ കോട്ടയം വന്നതാ ..
            അവനു എങ്ങനെയോ ട്രെയിൻ  മാറിപോയി  ഞാൻ ഇവിടെ തനിച്ചായി പോയി  "
          
                 അവർ  ഒന്നു നെടുവീർപെട്ടു  .. 
              പലപ്പോഴായി  വഴിതെറ്റി പോകുന്നവരെ  ഞങ്ങൾ അവരുടെ വീടുകളിൽ  കൊണ്ടുചെന്നാക്കാറുണ്ട്  .  
                           " ഞങ്ങൾ  സഹായിക്കാം  .. കൊട്ടാരകരയിൽ എവിടെ ആണ്  ? "
                           " വേണ്ട .. " ആ കണ്ണുകൾ  നനഞ്ഞു തുടങ്ങി  . 
                           " ഇനിയവൻ  ചിലപ്പോ ... "
               ആ ശബ്ദങ്ങളിൽ   അവരുടെ വേദന തുളുമ്പി നിന്നു  .
                     " അവനെ പറഞ്ഞിട്ടും കാര്യമില്ല ..  അവൻറെ സാഹചര്യമാണ്  ...  മക്കളുടെ പഠിത്തവും  എൻറെ  ചിലവുകളും കൂടെ ആയപ്പോൾ  ...
                           ഇതാണ്  നല്ലത്  .. "
                
                       വാക്കുകൾ   കിട്ടുന്നില്ല  .  ഞാൻ പിന്നിട് ഒന്നും  ചോദിച്ചില്ല .  ധൈര്യം  ഇല്ലായിരുന്നു എന്നുവേണം പറയുവാൻ  .  
                         " ഇനി  എന്തെങ്കിലും  വേണോ ? "
                         " ഒരു  ജെലബി വാങ്ങിത്തരുമോ? 
              സന്തോഷത്തോടെ  ഞാൻ  കുറച്ചു ജെലെബി വാങ്ങികൊടുത്തു  .  അവർക്ക് അതു വളരെ ഇഷ്ടമാണു എന്നു തോന്നുന്നു .  വളരെ കാലം കൂടി  കഴിക്കുന്നവരെ  പോലെ   അവർ  അതു  കഴിച്ചു .

            അന്നുതന്നെ  ഞങ്ങൾ ഒരു old age  ഹോമുമായി   ബന്ധപ്പെട്ടു .  അടുത്ത  ദിവസം  ഞങ്ങൾ അവിടെ തിരിച്ചെത്തി  .കയ്യിൽ കുറെ ജെലെബിയും കരുതിയിരുന്നു .  പക്ഷെ   അവരെ കാണാൻ പറ്റിയില്ല  .     ആർകും അറിയില്ല അവർ എവിടെ പോയി എന്ന് .  
വളരെ ദുഖത്തോടെ  ഞങ്ങൾ മടങ്ങി  .
    തിരികെ വരുമ്പോൾ   അറിയാതെയെങ്കിലും  മനസ്സിൽ ആഗ്രഹിച്ചു 
      " ആ മകൻ  ഒരുപാട്  ജെലെബികളുമായി  വന്നു   അവരെ കൂടിക്കൊണ്ടു പോയിരിക്കണേ  "



                           


                     

Wednesday, October 9, 2013

സൈലെൻസ് പ്ലീസ്



ഴ പെയ്തൊഴിഞ്ഞു നിന്ന ഹൈടെരബാദിലെ  സുന്ദരമായ ഒരു സന്ധ്യ . ഞാൻ അന്നൊരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത് .  . അടച്ചിട്ട  എ സി റൂമുകളും , പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത ജോലിതിരക്കുകളും ശീലമായിരുന്ന കാലം . ഒരു പകലിന്റെ യുദ്ധം കഴിഞ്ഞു വീടിലെത്തുവാനായി  ഞാനൊരു ഷെയർ ഓട്ടോയിൽ കയറി .
               വളരെ തിരക്കേറിയ ഒരു നഗരമാണ് ഹൈദരാബാദ് . പലപ്പോഴും സാദാരണ കാരുടെ  ആശ്രയമാണ് ഷെയർ ഓട്ടോകൾ . അധികം താമസിക്കാതെ തന്നെ  എന്റെ ഓട്ടോയിൽ 2 പേർ കൂടെ കയറി . വളരെ സുമുഖനായ ഒരു ചെറുപ്പകാരനും ഒരു പ്രായമായ സ്ത്രീയും  . അവർ കുളിച്ചിട്ടു തന്നെ വർഷങ്ങളായി എന്നു തോന്നിപോകും . ഷെയർ ഓട്ടോകളിൽ ഇതൊരു പുത്തരിയല്ല . ഒന്നും മിണ്ടാതെ  പാതി മൂക്കുമടച്ചു  ഞങ്ങൾ യാത്ര തുടങ്ങി .
            പാതി മനസ് ഇപ്പോഴും ഓഫീസിൽ തന്നെ. ഷെയർ ഓട്ടോകളിലെ പതിവാണ് തെലുഗ് പാട്ടുകൾ . സത്യം പറഞ്ഞാൽ അതു കേൾക്കുമ്പോൾ ജാസി ഗിഫ്റ്റിനെ ഓർമ വരും. ആ പാട്ടുകളിൽ മുഴുകി വഴിവിളക്കുകളുടെ സൌന്ദര്യങ്ങൾ  ആസ്വദിച്ചു  ഞങ്ങൾ കുറെ ദൂരം പിന്നിട്ടു.
      ഒരു 2 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു . ഓട്ടോ പതിയ നിറുത്തി .പ്രായമുള്ള സ്ത്രീയ്ക്ക് ഇറങ്ങേണം . കയ്യിലുള്ള  സഞ്ചിയുമായി അവർ പുറത്തിറങ്ങി .

   ഓട്ടോ  ഡ്രൈവർ  : " ദസ്  രുപയാ "
   അവർ 6  രൂപയാണ് പ്രതീക്ഷി ച്ചത്   എന്ന് തോന്നുന്നു..
   കയ്യിലുള്ളത്   5 ഇന്റെ  മുഷിഞ്ഞ നോട്ടും    ഒരു 1 രൂപയുമാണ്  .

  ശരിക്കും പറഞ്ഞാൽ  6 രൂപയാണ് . എന്നാൽ  ഞങ്ങൾ  ഐ ടി കാർക്ക്  4 രൂപയ്ക്ക്  വിലയില്ലല്ലോ .     പറഞ്ഞു ജയിക്കാനുള്ള പ്രായമല്ല അവരുടേത്  . കയ്യിലുള്ള സഞ്ചിയിൽ നിന്നും  അവർ നുള്ളിപെറുക്കുവാൻ  തുടങ്ങി. താമസിക്കുന്നതിലുള്ള രോഷം  ഡ്രൈവറുടെ മുഖത്ത് പ്രകടമായിരുന്നു .  അവരുടെ കയ്യിൽ 3 രൂപയേ കണ്ടോള്ളൂ .   കലിപൂണ്ട ഡ്രൈവർ അവരോടു തട്ടികയറുവാൻ തുടങ്ങി.
               ഇടപെടണമെന്ന് മനസു പറഞ്ഞെങ്കിലും ഞാൻ എന്റെ ലോകത്തിൽ സന്തുഷടനായിരുന്നു .
     വെറുതെ എന്തിനാണ് !
     അവരുടെ പ്രശ്നമല്ലേ  !
    പൈസ ഇല്ലെങ്കിൽ വീട്ടിലിരുന്നാൽ പോരെ !
    ഞാൻ എന്റെ  പുതിയ android ഫോണിലേയ്ക്ക് ശ്രദ്ധ തിരിച്ചു.
  പെട്ടെന്ന് എന്റെ കൂടെ ഉണ്ടായിരുന്ന  പയ്യൻ ഓട്ടോയിൽ നിന്നിറങ്ങി  .
  ആരും ഒന്നും മിണ്ടിയില്ല. നിശബ്ദമായ കുറച്ചു നിമിഷങ്ങൾ .. അവനൊരു ഊമയായിരുന്നു  .
  അവൻറെ കണ്ണിലെ ദേഷ്യവും  ആങ്ങ്യങ്ങളിലെ  വേഗതയും !
  ഡ്രൈവർക്ക് കാര്യം മനസിലായി  .
ആ 3  രൂപയും തിരികെ കൊടുത്തു  ഞാനും ഓട്ടോ ഡ്രൈവറും യാത്ര തുടർന്നപ്പോൾ  റിയർ മിററിൽ  അയാൾ ആ സ്ത്രീയെ  കൈ  പിടിച്ചു റോഡ്‌ മുറിക്കുവാൻ സഹായിക്കുന്നത് ഞാൻ  നോക്കിയിരുന്നു.